Followers

Sunday, October 7, 2012

കാത്തിരിപ്പ്




നീരുണങ്ങി വരണ്ട
ഭൂമിയില്‍ തെളിനീരുപോല്‍
മഴ പെയ്യുമോ

തേരിലേറി വരേണ്ട
കരിമുകില്‍ മാലകള്‍
പല കോണിലായ്

ഘോരശബ്ദമുതിര്‍ത്ത്
പൊന്‍ പ്രഭ തൂകി
മിന്നിയത് മിന്നലായ്

മോഹമേകി മറയുന്ന
നിറ തരുണിപോലത്
മാഞു പോയ്

പെയ്തതില്ല മഴയിന്നു
രാവിലും മമ മോഹമാകെ
മരിച്ച പോല്‍

രുധിര ബിന്ദു വരണ്ടു
വറ്റിയ പാടിലെ
ചെറു നീറ്റല്‍ പോല്‍

ചോര ചിന്തിയ വഴിയിലെ
കറ മായ്ക്കുവാന്‍ മഴ ഖിന്നയോ
നീളമുള്ള വടിവാളിനാല്‍
തടി വെട്ടി വീഴ്ത്തിയവരോടവേ
കേമമുള്ള തടി വേരിലും
മുള പൊട്ടുമെന്നു മറന്നുവോ

ചാരമായ ചെറു മോഹമല്ലിത്
ധീരമായൊരു മൃത്യുവേ
ശങ്കവേണ്ടയിത് കേള്‍ക്ക നിങ്ങളും
സത്യമെന്നുമമരത്വമായ്
ചാലുകീറി മല വെള്ളമായുരുള്‍
പൊട്ടി വര്‍ഷമത് വന്നിടും

കുത്തൊഴുക്കിലൊലിച്ച്
പോകുമസത്യമാസുര ജല്പനം
അന്നു ഭൂമി തണുത്തിടും
ശുഭ ലോകനീതി വിജയിച്ചിടും

No comments:

Post a Comment