Followers

Monday, February 24, 2014

ഇപ്പോൾ ഞാൻ എന്ത് ചെയ്യുകയാണെന്നോ ?



ഈ  തെങ്ങിൻ 
എത്ര  അണ്ണാറക്കണ്ണന്മാർ
ഓടിക്കയറിയതാണു,
കാറ്റിൽ    തെങ്ങിന്റെ  ഓലകൾ
നൃത്തം ചെയ്യുന്നത്
ഞാൻ എത്ര  ദിവസങ്ങളിൽ
നോക്കി നിന്നതാണ്

ഏതുഷ്ണത്തിലും മനസ്സിനൊരു
കുളിർമ്മയേകിയ  
ഇതിന്റെ  ഇളനീർ
എത്ര  മധുരതരമെന്നോ,

ഇതിന്റെ  ഓലകൊണ്ടായിരുന്നു
ഞങ്ങൾ  അക്കാലത്ത്
പുര മേഞ്ഞതും
 
ഈ പ്ലാവിൻ ചുവട്ടിൽ  ആയിരുന്നു
ഞാനും അവളും
കണ്ണിൽ കണ്ണിൽ നോക്കി
മണ്ണപ്പം ചുട്ട് കളിച്ചതും
 കളിവീടുണ്ടാക്കിയതും
  ചോറും കറികളും വെച്ചതും

പ്ലാവിലയിൽ  ഈർക്കിൽ കൊണ്ട്
കുത്തി   ആയിരുന്നു
  ചൂടു കഞ്ഞി 
ഊതി  ഊതി കുടിച്ചിരുന്നതും

ഈ പ്ലാവിലും തെങ്ങിലുമായിരുന്നു
ഊഞ്ഞാൽ ഉണ്ടാക്കിയതും
  ബാല്യം മുഴുവൻ 
ആടി തിമർത്തതും

ഇപ്പോൾ ഞാൻ
എന്ത് ചെയ്യുകയാണെന്നോ ?
ഇപ്പോൾ  ഞാനതെല്ലാം
മുറിച്ച് കൊണ്ടിരിക്കുകയല്ലെ,
വൈകുന്നേരം ലോറിയിൽ
കയറ്റി  അയക്കണം,
കള്ളു കുടിക്കാൻ കാശ് വേണ്ടേ !

Tuesday, February 18, 2014

ഉറക്കം വരാത്തവർ

ഉറക്കം വരാത്തവർ

വികാരം കൊണ്ട് വീർപ്പ് മുട്ടിയ
പ്രണയം  ഉറക്കം വരാതെ
  തിരിഞ്ഞും മറിഞ്ഞും
  
തണുത്തുറഞ്ഞ  കാമം
  പുതപ്പിനുള്ളിലേക്ക്
ഒന്നുകൂടെ ചുരുണ്ട്  
കൂർക്കം വലിച്ചു

ഉടലിളക്കങ്ങളിളുടെ
  താള  മേളങ്ങളിൽ
ഉരഗങ്ങളേ പോലെ
  വരിഞ്ഞ് മുറുകിയ
ഓർമ്മ്കൾക്കൊടുവിൽ 

ഗതകാല സ്മരണകളിലേക്ക്
  ഊളിയിട്ട   പ്രണയത്തിന്ന്
  മെയ്  വഴക്കങ്ങളുടെ
ഉയർച്ച  തായ്ച്ചകളിൽ
കിതപ്പിലൂർന്ന് വീണ
  വിയർപ്പു  തുള്ളികളുടെ
ദീർഘ നിശ്വാസങ്ങൾ


വിരസ  സുഷുപ്തിയുടെ
കൊക്കൂൺ  പൊട്ടിച്ച്
പ്രണയം പൂമ്പാറ്റയായി
മോഹങ്ങളുടെ ജാലകത്തിലൂടെ
പുറത്തെ നിലാവെളിച്ചതിന്റെ
  അനന്ത  സ്വാതന്ത്ര്യത്തിലേക്ക്

വിശ്വാസത്തിന്റെ  സുരക്ഷയിൽ
പുതപ്പിനുള്ളിൽ   തണുത്ത്
ഉറങ്ങിപ്പോയ കാമം 
ഒന്നുകൂടെ കൂർക്കം വലിച്ചു,
മധുര  സ്വപ്നങ്ങൾ  അയവിറക്കി

വിടർന്ന് വരുന്ന   പൂക്കളെ
കൂമ്പിയ മൊട്ടുകളെ 
തൊട്ടും  തഴുകിയും
മെല്ലെ തലോടിയും 
  തിരികെ  വന്ന  പ്രണയം ,

വീണ്ടും ജാലകത്തിലൂടെ ഊർന്നിറങ്ങി
മെല്ലെ  പുതപ്പ് വലിച്ച്  നീക്കി 
സ്നേഹത്തിന്റെ കുറുനിരകളിലെ 
വിയർപ്പ്   തുടച്ച് 
തലോടി  അവളോടൊപ്പം  
പുതപ്പിനുള്ളിലേക്കൊരു
  നിശ്വാസമായ്  ഒരു വിശ്വാസമായ്