ഇല്ല, അന്നവളിങ്ങനെ
ഞെരിഞില്‍ പോലെ
ഞെരിഞ്ഞുണങ്ങിയിട്ടിലായിരുന്നു.
ഇല്ലിക്കാടുകളിൽ രാത്രിയുടേ
യാമത്തിലൊരു വെടിയൊച്ചയും
അമറലും പിടയലും ഞരക്കവും
അവളും കേട്ടതാണു...!
ഞെരിഞ്ഞുണങ്ങിയിട്ടിലായിരുന്നു.
ഇല്ലിക്കാടുകളിൽ രാത്രിയുടേ
യാമത്തിലൊരു വെടിയൊച്ചയും
അമറലും പിടയലും ഞരക്കവും
അവളും കേട്ടതാണു...!
കരിമ്പാറക്കെട്ടുകളിൽ
പിറ്റേന്ന് കണ്ട ചോരപാടുകളീല്‍
ഉറുമ്പുകള്‍ മേയുന്നത്
കാട്ട്പന്നിയെ വെടിവെച്ചതല്ലെന്ന്
അവളറിഞിരുന്നെങ്കിലും
അവളറിഞിരുന്നെങ്കിലും
അവള്‍ കരഞിരുന്നില്ല .
അതുകൊണ്ട് തന്നെയാ മുറ്റത്ത്
ഇന്ന് പരിചയം പുതുക്കി
വീണ്ടും വാഗ്ദാനങ്ങളുമായി
എത്തിയവരോടവള്‍
ചിരിക്കാതിരുന്നതും .
ജാള്യത മറയ്ക്കാനവർ ചിരിച്ചതും
മുളം കാട്ടിലേക്ക് നോക്കി
മുറ്റത്തെക്കിറങ്ങി പിന്നെ
ശുഷ്കിച്ച മുലയിൽ നിന്നുമവൾ
മെല്ലെ പാൽ ചുരത്തി
അതു കണ്ടവർ ഭയന്നോടി
അവൾ അട്ടഹസിച്ചു .
ഉറക്കെയുറക്കെ...!
ഖദർ ധാരികൾ
അങ്ങ് ദൂരെ ഇല്ലിക്കാടിനും
താഴെ ഇറങ്ങി കഴിഞതും,
താഴെ ഇറങ്ങി കഴിഞതും,
.പെട്ടന്ന് കിഴക്കൻ ചക്രവാളത്തിൽ
വലിയൊരിടിമുഴങ്ങി
വസന്തം വിരിയാത്ത
ആ കണ്ണുകളിൽ
വന്യമായ ഒരു തിളക്കം മിന്നിമറിഞു.
അവൾ മുറ്റത്തേയ്ക്ക് നീട്ടി തുപ്പി .
അപ്പോള്‍ ചുവന്ന തുപ്പൽ
വന്യമായ ഒരു തിളക്കം മിന്നിമറിഞു.
അവൾ മുറ്റത്തേയ്ക്ക് നീട്ടി തുപ്പി .
അപ്പോള്‍ ചുവന്ന തുപ്പൽ
മുറ്റമാകെ വ്യാപിച്ചു
മുളങ്കാടുകള്‍ സംഗീതം പൊഴിച്ചു .
മുളങ്കാടുകള്‍ സംഗീതം പൊഴിച്ചു .
No comments:
Post a Comment