Followers

Saturday, October 6, 2012

ഉത്തരങ്ങള്‍ തേടി.



തേനും പൂമ്പൊടിയും തേടി
എന്നും ചിരിക്കുന്ന പൂവിലേക്ക്
മെല്ലെ ചെന്നിരിക്കും വണ്ടിനോട്
ഇളം കാറ്റ് മെല്ലെ മുട്ടിയുരുമ്മി
ചെവിയിലോതുന്നതെന്താവും
നിയതിയുടെ , പരാഗണത്തിന്റെ
ജന്മ കര്‍മ്മ യോഗങ്ങളുടെ
നിയോഗങ്ങളേ കുറിച്ചാവുമോ

കുലച്ച വാഴയില്‍ ഓടികയറി
വേണ്ടതൊക്കെ കിട്ടിയിട്ടും
അണ്ണാറക്കണ്ണന്‍ എന്തിനാവും
പിന്നെയും എന്നെ നോക്കി
ചിലച്ചുകൊണ്ടിരിക്കുന്നത്.

എന്തും തിന്നുന്ന , ഏതിറച്ചിയും
പരാതിയില്ലാതെ കഴിക്കുന്ന
പാവം കാക്കയെ എന്താവും
ആരും ഒരിക്കലും കഴിക്കാത്തത്.

ഉത്തരങ്ങള്‍ തേടിയിങ്ങനെ
പൊരിവെയിലില്‍ തളര്‍ന്നിട്ടും
കറുത്ത മുടിയിങ്ങനെ വെളുത്തിട്ടും
കൈ കാലിങ്ങനെ കുഴഞ്ഞിട്ടും
നാക്കുണങ്ങി വറ്റി വരണ്ടിട്ടും
കണ്ണിലിരുട്ട് കയറിയിട്ടും
ഈ യാത്രയില്‍ എന്താവും
ഞാനിനിയും വീഴാത്തത്..

No comments:

Post a Comment