എന്തിനായ് ....?
ദൈന്യതയുടെ അടുപ്പിൽ
ഉറുമ്പുകൾ ചാലുകീറുന്നതും
നോക്കിയിരുന്നു തളർന്ന
ഞാനെന്തിനു ഇനിയും
നിന്റെ ദിവ്യാത്ഭുതങ്ങളിൽ
വെറുതെ വിശ്വസിക്കണം
അശാന്തിയുടെ നിഴലുകൾ
തെരുവോരങ്ങളിൽ
ഇരുൾ പരത്തുമ്പോൾ
ഇനിയും ഞാനെന്തിനു
നിന്റെ തിരുനാമങ്ങൾ
ചൊല്ലിയലയണം
നിറം മങ്ങിയ ചില്ലലമാരയിലെ
വേദ പുസ്തകത്തിന്റെ
കനത്ത താളുകൾക്കുള്ളിൽ
ഭീരുവിനെ പോലെ
ഒളിച്ചിരിക്കാതെ
പുറത്ത് വരൂ
വറുതിയുടെ പാടങ്ങളിലേക്ക്
കനൽ വിരിയുന്ന ഖനികളിലേക്ക്
വിയർപ്പിന്റെ ഉപ്പു പാടങ്ങളിലേക്ക്
നീ ഇറങ്ങി വരുന്നതും കാത്ത്
ഞാനവിടെ ഉണ്ടാകും
നിന്നെ ദൈവമേയെന്നു
വിളിച്ച് പൂജിക്കാൻ
ആ തൃപാദങ്ങളിൽ
തല കുമ്പിട്ട് മാപ്പിരക്കാൻ
ദൈന്യതയുടെ അടുപ്പിൽ
ഉറുമ്പുകൾ ചാലുകീറുന്നതും
നോക്കിയിരുന്നു തളർന്ന
ഞാനെന്തിനു ഇനിയും
നിന്റെ ദിവ്യാത്ഭുതങ്ങളിൽ
വെറുതെ വിശ്വസിക്കണം
അശാന്തിയുടെ നിഴലുകൾ
തെരുവോരങ്ങളിൽ
ഇരുൾ പരത്തുമ്പോൾ
ഇനിയും ഞാനെന്തിനു
നിന്റെ തിരുനാമങ്ങൾ
ചൊല്ലിയലയണം
നിറം മങ്ങിയ ചില്ലലമാരയിലെ
വേദ പുസ്തകത്തിന്റെ
കനത്ത താളുകൾക്കുള്ളിൽ
ഭീരുവിനെ പോലെ
ഒളിച്ചിരിക്കാതെ
പുറത്ത് വരൂ
വറുതിയുടെ പാടങ്ങളിലേക്ക്
കനൽ വിരിയുന്ന ഖനികളിലേക്ക്
വിയർപ്പിന്റെ ഉപ്പു പാടങ്ങളിലേക്ക്
നീ ഇറങ്ങി വരുന്നതും കാത്ത്
ഞാനവിടെ ഉണ്ടാകും
നിന്നെ ദൈവമേയെന്നു
വിളിച്ച് പൂജിക്കാൻ
ആ തൃപാദങ്ങളിൽ
തല കുമ്പിട്ട് മാപ്പിരക്കാൻ
No comments:
Post a Comment