പരിണാമം
പരിണാമ സിദ്ധാന്ത വായിച്ച്
പഠിച്ച് വിശ്വസിച്ച് പോയത്
കൊണ്ടൊന്നും അല്ലെങ്കിലും
പുനർജന്മത്തിലും മുജ്ജന്മത്തിലും
ഞാനും വിശ്വസിച്ചിരുന്നില്ല
പള്ളിക്കൂടത്തിലെ പോകാത്ത ഞാൻ
അല്ലെങ്കിലും അതെല്ലാം
എവിടുന്ന് പഠിക്ക്യാൻ
മൂന്നാലു വീട്ടിൽ കയറി ഇറങ്ങി
കാര്യായൊന്നും തടയാതെ
കന്നിമാസ വിശപ്പും
ദാഹവും സഹിക്കാതെ
നിരത്തിൽ എത്തിയതായിരുന്നു.
എന്റെ ഹൃദയ മിടിപ്പ് കൂട്ടിക്കൊണ്ട്
വിശപ്പും ദാഹവും മറന്ന് പോകുമാറ്
നിരത്തിന്റെ എതിർ വശത്ത്
എന്നെയും നോക്കി കണ്ണീറുക്കി
വാലു താഴ്ത്തി നാണം മറയ്ക്കാൻ
പെടാപ്പാട് പെട്ട ശൃഗാര ചിരിയിൽ
ചീറി പാഞ്ഞ് വരുന്ന പാണ്ടി ലോറി
ശ്രദ്ധിക്കാതെ ഓടിയണയവേ
മൂന്ന് തവണ ഉരുണ്ട്
നാലു തവണ മോങ്ങി
ഞാൻ നിരത്തിലും
ലോറി അതിന്റെ പാട്ടിനും
സംഗതി പന്തിയല്ലെന്നറിഞ്ഞ
അവൾ അവളുടെ പാട്ടിനും പോയപ്പോൾ
ജീവന്റെ അവസാന ശ്വാസത്തിനും
മരണത്തിനും ഇടയിൽ
പതിവു പോലെ ദൈവം
എനിയ്ക്കും തന്നു മുജ്ജന്മം
കാണാൻ ഒരവസരം !!
ആദ്യ ഷോട്ടിൽ കാണിച്ചു ഭവാൻ
ചീറിപ്പാഞ്ഞ് വരുന്ന
ചുവന്ന ലൈറ്റിട്ട കാറിൽ
ഞാനല്ലോ ഇരിക്കുന്നതും
എന്റെ കാറിനു മുന്നിലും
പിന്നിലുമല്ലോ കാക്കിധാരികൾ
ജീപ്പിലായ് പായുന്നതും !
രണ്ടാ ഷോട്ടിലായ് കാണിച്ചു ഭവാൻ
ഏതാണ്ടൊക്കെ പറഞ്ഞ്
എന്തെല്ലാമോ കൊടിയുമായി
എന്തെല്ലാമോ മുദ്രാവാക്യം വിളിച്ച്
എന്റെ കാറു തടയാൻ വരും
ഏതെല്ലാമോ തെണ്ടി പിള്ളാരെ
കാച്ചിക്കളയാൻ ഞാനല്ലോ പറയുന്നതും !
മൂന്നാം ഷോട്ടിലായ് കാണിച്ചു ഭവാൻ
കാട്ടിൽ പട്ടിണിയാണെന്നറിഞ്ഞതും
നാട്ടിൽ പുട്ടടിക്കാൻ വകയുണ്ടാക്കാൻ
നോട്ടിൻ കെട്ടുകൾ കൈക്കലാക്കാൻ
പാട്ടും കൂത്തുമായ് ചെന്നതും
ഞാൻ താനല്ലയോ കൃത്യമായ്
ഇനിയും കാണണ്ട താൻ കൂടുതൽ
ഈച്ചയും പൂച്ചയുമായിനിയും ജനിക്കാൻ
മരിക്കൻ നീ പട്ടീ വേഗം
സമയമില്ലെന്നോതീ ഭവാൻ !
കണ്ണിൽ ഇരുൾ കയറി മെല്ലെ
ലയിച്ചും മരിക്കാൻ ഞാനിരിക്കുന്നു
അനന്തമഞ്ജ്യാതമാമീ പ്രകൃതിയിൽ !!
പരിണാമ സിദ്ധാന്ത വായിച്ച്
പഠിച്ച് വിശ്വസിച്ച് പോയത്
കൊണ്ടൊന്നും അല്ലെങ്കിലും
പുനർജന്മത്തിലും മുജ്ജന്മത്തിലും
ഞാനും വിശ്വസിച്ചിരുന്നില്ല
പള്ളിക്കൂടത്തിലെ പോകാത്ത ഞാൻ
അല്ലെങ്കിലും അതെല്ലാം
എവിടുന്ന് പഠിക്ക്യാൻ
മൂന്നാലു വീട്ടിൽ കയറി ഇറങ്ങി
കാര്യായൊന്നും തടയാതെ
കന്നിമാസ വിശപ്പും
ദാഹവും സഹിക്കാതെ
നിരത്തിൽ എത്തിയതായിരുന്നു.
എന്റെ ഹൃദയ മിടിപ്പ് കൂട്ടിക്കൊണ്ട്
വിശപ്പും ദാഹവും മറന്ന് പോകുമാറ്
നിരത്തിന്റെ എതിർ വശത്ത്
എന്നെയും നോക്കി കണ്ണീറുക്കി
വാലു താഴ്ത്തി നാണം മറയ്ക്കാൻ
പെടാപ്പാട് പെട്ട ശൃഗാര ചിരിയിൽ
ചീറി പാഞ്ഞ് വരുന്ന പാണ്ടി ലോറി
ശ്രദ്ധിക്കാതെ ഓടിയണയവേ
മൂന്ന് തവണ ഉരുണ്ട്
നാലു തവണ മോങ്ങി
ഞാൻ നിരത്തിലും
ലോറി അതിന്റെ പാട്ടിനും
സംഗതി പന്തിയല്ലെന്നറിഞ്ഞ
അവൾ അവളുടെ പാട്ടിനും പോയപ്പോൾ
ജീവന്റെ അവസാന ശ്വാസത്തിനും
മരണത്തിനും ഇടയിൽ
പതിവു പോലെ ദൈവം
എനിയ്ക്കും തന്നു മുജ്ജന്മം
കാണാൻ ഒരവസരം !!
ആദ്യ ഷോട്ടിൽ കാണിച്ചു ഭവാൻ
ചീറിപ്പാഞ്ഞ് വരുന്ന
ചുവന്ന ലൈറ്റിട്ട കാറിൽ
ഞാനല്ലോ ഇരിക്കുന്നതും
എന്റെ കാറിനു മുന്നിലും
പിന്നിലുമല്ലോ കാക്കിധാരികൾ
ജീപ്പിലായ് പായുന്നതും !
രണ്ടാ ഷോട്ടിലായ് കാണിച്ചു ഭവാൻ
ഏതാണ്ടൊക്കെ പറഞ്ഞ്
എന്തെല്ലാമോ കൊടിയുമായി
എന്തെല്ലാമോ മുദ്രാവാക്യം വിളിച്ച്
എന്റെ കാറു തടയാൻ വരും
ഏതെല്ലാമോ തെണ്ടി പിള്ളാരെ
കാച്ചിക്കളയാൻ ഞാനല്ലോ പറയുന്നതും !
മൂന്നാം ഷോട്ടിലായ് കാണിച്ചു ഭവാൻ
കാട്ടിൽ പട്ടിണിയാണെന്നറിഞ്ഞതും
നാട്ടിൽ പുട്ടടിക്കാൻ വകയുണ്ടാക്കാൻ
നോട്ടിൻ കെട്ടുകൾ കൈക്കലാക്കാൻ
പാട്ടും കൂത്തുമായ് ചെന്നതും
ഞാൻ താനല്ലയോ കൃത്യമായ്
ഇനിയും കാണണ്ട താൻ കൂടുതൽ
ഈച്ചയും പൂച്ചയുമായിനിയും ജനിക്കാൻ
മരിക്കൻ നീ പട്ടീ വേഗം
സമയമില്ലെന്നോതീ ഭവാൻ !
കണ്ണിൽ ഇരുൾ കയറി മെല്ലെ
ലയിച്ചും മരിക്കാൻ ഞാനിരിക്കുന്നു
അനന്തമഞ്ജ്യാതമാമീ പ്രകൃതിയിൽ !!
No comments:
Post a Comment