വാക്കുകൾക്ക് മീശമുളച്ച്
ശബ്ദം കനത്തപ്പോളാണവ
വീട്ടിൽ നിന്നുമിറങ്ങി
വൈകുന്നേരങ്ങളിലെ
പാതയോരത്തിരുന്നത്
നോക്കുകൾ കൂർത്ത്
നാണം വന്നപ്പോളാണു
അടക്കം പറച്ചിലുകൾ
ഒളികണ്ണീടാൻ പഠിച്ചതും
വാക്കിനും നോക്കിനും
വിലയില്ലാതായപ്പോളാണു
നാക്കിട്ടടിക്കുന്നവർക്കൊന്നും
|നാണമില്ലാതായതും
No comments:
Post a Comment