ഒരു വിലാപം...!!
ആകാശ നീലിമയിലെങ്ങുമില്ലേ ,
ആര്‍ദ്രമാം മഴമേഘമൊന്നു പോലും?
ആമോദമായൊന്ന് നിശ്വസിക്കാന്‍,
ആരെങ്കിലും ഒന്ന് ചൊല്ലുകില്ലേ?
പണ്ടൊക്കെ ഞാനെത്ര കണ്ടിരുന്നൂ,
പാലാഴി പോലുള്ള നീര്‍ച്ചാലുകള്‍ !
പാവങ്ങളാം ഞങ്ങളെന്തു ചെയ്തൂ ,
പാരിലീ ദുര്‍ഗ്ഗതി വന്നീടുവാന്‍ !
കാലത്തിനേറ്റ പ്രഹരമാണോ?
കാരുണ്യമില്ലാത്ത കാലമല്ലേ ,
കാരണം ഇല്ലാതെയെല്ലാത്തിനും ,
കലഹം പതിവായ ഭൂമിയല്ലേ !
സൂര്യാ ക്ഷമിയ്ക്കൂ കൃപാകരാ തെല്ലുനേര്‍ ,
സൌമ്യമായ് നീയൊന്നു പുഞ്ചിരിക്കൂ !
സാരഥിയല്ലേ നീയീഭൂമി തന്നുടെ ,
സാരങ്ങളൊക്കെയും ഗ്രാഹ്യമല്ലേ .
ഇല്ലാ ക്ഷമിക്കില്ലയായർക്കദേവന്‍ ,
ഇന്നിന്റെ കലികാല മക്കളോട് .
ഇരവിനെ പകലാക്കി നിങ്ങളെല്ലാം ,
ഈ ഭൂമി നരകമായ് മാറ്റിയില്ലേ ?
വഞ്ചന, പാതകം, മറ്റു ദുഷ്ചെയ്തികള്‍ ,
വമ്പോടെ ചെയ്തതും നീയല്ലെമനിതാ !
വെള്ളവും മാമരക്കാടും മുടിച്ചിട്ട് ,
വാനിനെ നോക്കി കരയുന്ന മനുജാ !!
എനിയെന്തു ബാക്കി വിനാശമായ് ,
എണ്ണിയാല്‍ തീരാത്ത പാപങ്ങളും ,
എള്ളൊളമില്ലാത്ത സ്നേഹവും,നിന്ദയും,
എങ്ങനെ നേടിനീ ചോരാ മനുഷ്യാ ?
താരാട്ടു പാടീയുറക്കിയൊരമ്മയെ ,
താന്‍പോരുകാട്ടി ചവിട്ടിയില്ലേ ?
താരങ്ങള്‍ സാക്ഷിയായ് നിന്ന രാവില്‍ ,
തളിരൊത്ത ബാലയെ വേയ്ചതും നീ !!
എങ്കിലും യാചിപ്പൂ ഞാന്‍ പ്രഭോ ,
എരിതീയണയ്ക്കാന്‍ ക്ഷമിയ്ക്കാന്‍ .
എന്തുണ്ട് പോംവഴി ഒരു മഴയല്ലാതെ ,
എന്നെങ്കിലും നീ കടാക്ഷിക്ക ഞങ്ങളെ .
മനമൊന്ന് കുളിരാന് മദിയ്ക്കാന്‍ ,
മര്‍ത്ത്യന്റെ പാപങ്ങള്‍ കഴുകാന്‍ ,
മനമോടെ നീ വരിക വര്‍ഷമായ് ,
മനമുരുകി ഞാനിതാ കേണിടുന്നൂ !!
ആകാശ നീലിമയിലെങ്ങുമില്ലേ ,
ആര്‍ദ്രമാം മഴമേഘമൊന്നു പോലും?
ആമോദമായൊന്ന് നിശ്വസിക്കാന്‍,
ആരെങ്കിലും ഒന്ന് ചൊല്ലുകില്ലേ?
പണ്ടൊക്കെ ഞാനെത്ര കണ്ടിരുന്നൂ,
പാലാഴി പോലുള്ള നീര്‍ച്ചാലുകള്‍ !
പാവങ്ങളാം ഞങ്ങളെന്തു ചെയ്തൂ ,
പാരിലീ ദുര്‍ഗ്ഗതി വന്നീടുവാന്‍ !
കാലത്തിനേറ്റ പ്രഹരമാണോ?
കാരുണ്യമില്ലാത്ത കാലമല്ലേ ,
കാരണം ഇല്ലാതെയെല്ലാത്തിനും ,
കലഹം പതിവായ ഭൂമിയല്ലേ !
സൂര്യാ ക്ഷമിയ്ക്കൂ കൃപാകരാ തെല്ലുനേര്‍ ,
സൌമ്യമായ് നീയൊന്നു പുഞ്ചിരിക്കൂ !
സാരഥിയല്ലേ നീയീഭൂമി തന്നുടെ ,
സാരങ്ങളൊക്കെയും ഗ്രാഹ്യമല്ലേ .
ഇല്ലാ ക്ഷമിക്കില്ലയായർക്കദേവന്‍ ,
ഇന്നിന്റെ കലികാല മക്കളോട് .
ഇരവിനെ പകലാക്കി നിങ്ങളെല്ലാം ,
ഈ ഭൂമി നരകമായ് മാറ്റിയില്ലേ ?
വഞ്ചന, പാതകം, മറ്റു ദുഷ്ചെയ്തികള്‍ ,
വമ്പോടെ ചെയ്തതും നീയല്ലെമനിതാ !
വെള്ളവും മാമരക്കാടും മുടിച്ചിട്ട് ,
വാനിനെ നോക്കി കരയുന്ന മനുജാ !!
എനിയെന്തു ബാക്കി വിനാശമായ് ,
എണ്ണിയാല്‍ തീരാത്ത പാപങ്ങളും ,
എള്ളൊളമില്ലാത്ത സ്നേഹവും,നിന്ദയും,
എങ്ങനെ നേടിനീ ചോരാ മനുഷ്യാ ?
താരാട്ടു പാടീയുറക്കിയൊരമ്മയെ ,
താന്‍പോരുകാട്ടി ചവിട്ടിയില്ലേ ?
താരങ്ങള്‍ സാക്ഷിയായ് നിന്ന രാവില്‍ ,
തളിരൊത്ത ബാലയെ വേയ്ചതും നീ !!
എങ്കിലും യാചിപ്പൂ ഞാന്‍ പ്രഭോ ,
എരിതീയണയ്ക്കാന്‍ ക്ഷമിയ്ക്കാന്‍ .
എന്തുണ്ട് പോംവഴി ഒരു മഴയല്ലാതെ ,
എന്നെങ്കിലും നീ കടാക്ഷിക്ക ഞങ്ങളെ .
മനമൊന്ന് കുളിരാന് മദിയ്ക്കാന്‍ ,
മര്‍ത്ത്യന്റെ പാപങ്ങള്‍ കഴുകാന്‍ ,
മനമോടെ നീ വരിക വര്‍ഷമായ് ,
മനമുരുകി ഞാനിതാ കേണിടുന്നൂ !!
എനിയെന്തു ബാക്കി വിനാശമായ് ,
ReplyDeleteഎണ്ണിയാല്‍ തീരാത്ത പാപങ്ങളും ,
എള്ളൊളമില്ലാത്ത സ്നേഹവും,നിന്ദയും,
എങ്ങനെ നേടിനീ ചോരാ മനുഷ്യാ ?
നല്ല കവിത, വരികൾ
നന്നായി എഴുതി
കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യാൻ ശ്രദ്ധിക്കൂ..
ശുഭാശംസകൾ...