Followers

Tuesday, February 18, 2014

ഉറക്കം വരാത്തവർ

ഉറക്കം വരാത്തവർ

വികാരം കൊണ്ട് വീർപ്പ് മുട്ടിയ
പ്രണയം  ഉറക്കം വരാതെ
  തിരിഞ്ഞും മറിഞ്ഞും
  
തണുത്തുറഞ്ഞ  കാമം
  പുതപ്പിനുള്ളിലേക്ക്
ഒന്നുകൂടെ ചുരുണ്ട്  
കൂർക്കം വലിച്ചു

ഉടലിളക്കങ്ങളിളുടെ
  താള  മേളങ്ങളിൽ
ഉരഗങ്ങളേ പോലെ
  വരിഞ്ഞ് മുറുകിയ
ഓർമ്മ്കൾക്കൊടുവിൽ 

ഗതകാല സ്മരണകളിലേക്ക്
  ഊളിയിട്ട   പ്രണയത്തിന്ന്
  മെയ്  വഴക്കങ്ങളുടെ
ഉയർച്ച  തായ്ച്ചകളിൽ
കിതപ്പിലൂർന്ന് വീണ
  വിയർപ്പു  തുള്ളികളുടെ
ദീർഘ നിശ്വാസങ്ങൾ


വിരസ  സുഷുപ്തിയുടെ
കൊക്കൂൺ  പൊട്ടിച്ച്
പ്രണയം പൂമ്പാറ്റയായി
മോഹങ്ങളുടെ ജാലകത്തിലൂടെ
പുറത്തെ നിലാവെളിച്ചതിന്റെ
  അനന്ത  സ്വാതന്ത്ര്യത്തിലേക്ക്

വിശ്വാസത്തിന്റെ  സുരക്ഷയിൽ
പുതപ്പിനുള്ളിൽ   തണുത്ത്
ഉറങ്ങിപ്പോയ കാമം 
ഒന്നുകൂടെ കൂർക്കം വലിച്ചു,
മധുര  സ്വപ്നങ്ങൾ  അയവിറക്കി

വിടർന്ന് വരുന്ന   പൂക്കളെ
കൂമ്പിയ മൊട്ടുകളെ 
തൊട്ടും  തഴുകിയും
മെല്ലെ തലോടിയും 
  തിരികെ  വന്ന  പ്രണയം ,

വീണ്ടും ജാലകത്തിലൂടെ ഊർന്നിറങ്ങി
മെല്ലെ  പുതപ്പ് വലിച്ച്  നീക്കി 
സ്നേഹത്തിന്റെ കുറുനിരകളിലെ 
വിയർപ്പ്   തുടച്ച് 
തലോടി  അവളോടൊപ്പം  
പുതപ്പിനുള്ളിലേക്കൊരു
  നിശ്വാസമായ്  ഒരു വിശ്വാസമായ് 

2 comments:

  1. പല തവണ വായിച്ചു. കവിതയിൽ പ്രണയവും കാമവും പരസ്പരം മാറ്റി സ്ഥാപിച്ചപ്പോൾ വായന, കാഴ്ച്ചയോട് യോജിച്ചു പോകുന്നു. പിന്നെയെന്തിനാവണം കവി നേരെ തിരിച്ചെഴുതിയത് ?

    ReplyDelete
  2. ആ രീതിയിൽ അല്ലാ ഞാൻ ഉദ്ദേശിച്ചത്, കാമം എന്നത് പുരുഷന്റെ കണ്ണിലെ സ്ത്രീ ബിംബം ആയും പ്രണയം എന്നത് സ്ത്രീയുടെ കൺനിലൂടെ പുരുഷ ബിംബവും ആയാണു ( തൽക്കാലം ) അവതരിപ്പിച്ചിരിക്കുന്നത്. കല്യാണ ശേഷം രതി സല്ലാപങ്ങളിൽ താല്പര്യം കുറഞ്ഞ സ്ത്രീയും, ഉറക്കം വരാതെ ഇരിക്കുന്ന ഭർത്താവും, ആ സമയത്ത് ഒന്ന് ചെറുതായി മനസ്സ് ചഞ്ചലപ്പെട്ട് ചില ബാഹ്യ മൃദു ചിന്തകൾ മനസ്സിലേക്ക് കടന്ന് വന്നതിൽ അഭിരമിച്ച് പോകുന്നതും പിന്നെ സ്വയം തന്നെ തിരിച്ച് വന്ന് ചിന്തയിൽ നിന്നും മോചിതനായി ഭാര്യയെ സ്നേഹിച്ച് ഉറങ്ങുന്നതും, ആണു ചുരുക്കി പരഞ്ഞാൽ സൂചിപ്പിച്ചത്..വായനയ്ക്കും അഭിപ്രായത്തിനും നന്ദി..കവിത സംവേദനക്ഷമമാകാഞ്ൻ ജതിൽ മാപ്പ്

    ReplyDelete