Followers

Wednesday, December 11, 2013

നിയോഗം



ഗോപാലന്‍ മൂശാരി
ഒരു മൂശാരിയായിരുന്നു
ഇടയ്ക്ക് ആഞ്ഞു വലിയ്ക്കുന്ന
മുറി ബീഡിയ്ക്കും , പുകയ്ക്കും
ഇടയിലെ ജന്മ  നിയോഗം

ഒരു മരവിപ്പ് പൊലെ
 ശീല്‍ക്കാരമില്ലാതെ,
ഒരേ ഓടും  ചൂടും  ചേര്‍ത്ത്
പല  അളവുകളില്‍
  പല മൂശകളിലേക്ക്

 വടക്കേ മുറിയിലെ  ഇരുട്ടിലും,
ചില നേരങ്ങാളില്‍
അകാശത്തേക്ക് നോക്കി ചിരിച്ചും
 കുഞ്ഞീവിയുടെ സ്വര്‍ഗ്ഗം കണ്ടും
വലിയ  വായുള്ള  കോളാമ്പി,

  സ്വര്‍ണ്ണ  പൂ മൊട്ടുപോലെ
നടുവില്‍ കൂമ്പിയടഞ്ഞ
മെലിഞ്ഞ  നിലവിളക്ക് 
രേവതിക്കുട്ടിയുടെ നെഞ്ചിടിപ്പിന്‍
  താളവും പേറി ദിവസ്സവും
സന്ധ്യയ്ക്ക് പൂമുഖത്തെയ്ക്ക്,

രാമേട്ടന്റെ  ദിനചര്യയുടെ
ഭാഗമായ  വാല്‍ കിണ്ടി
വാരസ്യാരുടെ കണ്ണുനീരും
പ്രാര്‍ത്ഥനയുമായി ഓട്ടുരുളി,


പല  രൂപങ്ങളായി
കൈമറിഞ്ഞ് കര്‍മ്മം തുടരാന്‍
ദ്വാരം വീണും,നിറം മങ്ങി
പഴകി നശിച്ചും വീണ്ടും

  മൂശാരിയുടെ അടുത്തേയ്ക്ക്..

 ഭാവവ്യത്യാസമില്ലാത്ത
മൂശാരിയുടെ നിര്‍വ്വികാരത
നേര്‍ത്തൊരു പുഞ്ചിരിയുമായി
അപ്പോളും വിശ്വകര്‍മ്മാവും.

No comments:

Post a Comment