Followers

Friday, March 28, 2014

സൂര്യാ...!!



ഓർമ്മയിൽ മാത്രമുള്ളൊരു
നിറം മങ്ങിയ ക്ഷീരപഥം
ആരോ  പറഞ്ഞു മാത്രം
കേട്ടൊരു  മഹാ  വിസ്ഫോടണം,

എങ്കിലും  എന്റെ  സൂര്യാ 
അതി  സാന്ദ്രതയുടെ
തമോ  ഗർത്തങ്ങളിലലിഞ്ഞ്
നീയില്ലാതാവുന്നതിന്നു മുൻപ്
  എനിയ്ക്കും നിന്നിലലിയണം,

ചലന  നിയമങ്ങൾ  എന്തുമാവട്ടേ
നിന്നിലേക്കൊരു  തിരിച്ച്
വരവനിവാര്യമാം വിധം
ഭൌമ  താപങ്ങളുടെ ഉള്ളൂരുക്കങ്ങൾ  
എന്നിൽ നഷ്ട സ്മൃതികളുടെ
ഭ്രമണപഥം  ഭേദിച്ച്
പുറത്തേക്ക് കുതിക്കാൻ
വെമ്പൽ കൊള്ളൂന്നുണ്ട്,

 പരസ്പരാകർഷ്ണത്തിന്റെ
സ്നേഹമർമ്മത്തിൽ
എല്ലാവരും  ഒറ്റക്കെട്ടായി
ഇഴചേർന്നിരുന്നൊരാ നല്ല  നാൾ,

യുഗപ്പിറവികൾക്കും മുൻപ്
ഞങ്ങളിങ്ങനെ വെവ്വേറെ
ഗ്രഹങ്ങളായി    തനിച്ച്
അനന്തതയിലെ വിരസമാം
  ഭ്രമണ  പഥത്തിലേക്ക്
വലിച്ചെറിയപ്പെട്ടത്
ഏതൊരു  ശാസ്ത്ര  നിയോഗമാവും!!

Monday, February 24, 2014

ഇപ്പോൾ ഞാൻ എന്ത് ചെയ്യുകയാണെന്നോ ?



ഈ  തെങ്ങിൻ 
എത്ര  അണ്ണാറക്കണ്ണന്മാർ
ഓടിക്കയറിയതാണു,
കാറ്റിൽ    തെങ്ങിന്റെ  ഓലകൾ
നൃത്തം ചെയ്യുന്നത്
ഞാൻ എത്ര  ദിവസങ്ങളിൽ
നോക്കി നിന്നതാണ്

ഏതുഷ്ണത്തിലും മനസ്സിനൊരു
കുളിർമ്മയേകിയ  
ഇതിന്റെ  ഇളനീർ
എത്ര  മധുരതരമെന്നോ,

ഇതിന്റെ  ഓലകൊണ്ടായിരുന്നു
ഞങ്ങൾ  അക്കാലത്ത്
പുര മേഞ്ഞതും
 
ഈ പ്ലാവിൻ ചുവട്ടിൽ  ആയിരുന്നു
ഞാനും അവളും
കണ്ണിൽ കണ്ണിൽ നോക്കി
മണ്ണപ്പം ചുട്ട് കളിച്ചതും
 കളിവീടുണ്ടാക്കിയതും
  ചോറും കറികളും വെച്ചതും

പ്ലാവിലയിൽ  ഈർക്കിൽ കൊണ്ട്
കുത്തി   ആയിരുന്നു
  ചൂടു കഞ്ഞി 
ഊതി  ഊതി കുടിച്ചിരുന്നതും

ഈ പ്ലാവിലും തെങ്ങിലുമായിരുന്നു
ഊഞ്ഞാൽ ഉണ്ടാക്കിയതും
  ബാല്യം മുഴുവൻ 
ആടി തിമർത്തതും

ഇപ്പോൾ ഞാൻ
എന്ത് ചെയ്യുകയാണെന്നോ ?
ഇപ്പോൾ  ഞാനതെല്ലാം
മുറിച്ച് കൊണ്ടിരിക്കുകയല്ലെ,
വൈകുന്നേരം ലോറിയിൽ
കയറ്റി  അയക്കണം,
കള്ളു കുടിക്കാൻ കാശ് വേണ്ടേ !

Tuesday, February 18, 2014

ഉറക്കം വരാത്തവർ

ഉറക്കം വരാത്തവർ

വികാരം കൊണ്ട് വീർപ്പ് മുട്ടിയ
പ്രണയം  ഉറക്കം വരാതെ
  തിരിഞ്ഞും മറിഞ്ഞും
  
തണുത്തുറഞ്ഞ  കാമം
  പുതപ്പിനുള്ളിലേക്ക്
ഒന്നുകൂടെ ചുരുണ്ട്  
കൂർക്കം വലിച്ചു

ഉടലിളക്കങ്ങളിളുടെ
  താള  മേളങ്ങളിൽ
ഉരഗങ്ങളേ പോലെ
  വരിഞ്ഞ് മുറുകിയ
ഓർമ്മ്കൾക്കൊടുവിൽ 

ഗതകാല സ്മരണകളിലേക്ക്
  ഊളിയിട്ട   പ്രണയത്തിന്ന്
  മെയ്  വഴക്കങ്ങളുടെ
ഉയർച്ച  തായ്ച്ചകളിൽ
കിതപ്പിലൂർന്ന് വീണ
  വിയർപ്പു  തുള്ളികളുടെ
ദീർഘ നിശ്വാസങ്ങൾ


വിരസ  സുഷുപ്തിയുടെ
കൊക്കൂൺ  പൊട്ടിച്ച്
പ്രണയം പൂമ്പാറ്റയായി
മോഹങ്ങളുടെ ജാലകത്തിലൂടെ
പുറത്തെ നിലാവെളിച്ചതിന്റെ
  അനന്ത  സ്വാതന്ത്ര്യത്തിലേക്ക്

വിശ്വാസത്തിന്റെ  സുരക്ഷയിൽ
പുതപ്പിനുള്ളിൽ   തണുത്ത്
ഉറങ്ങിപ്പോയ കാമം 
ഒന്നുകൂടെ കൂർക്കം വലിച്ചു,
മധുര  സ്വപ്നങ്ങൾ  അയവിറക്കി

വിടർന്ന് വരുന്ന   പൂക്കളെ
കൂമ്പിയ മൊട്ടുകളെ 
തൊട്ടും  തഴുകിയും
മെല്ലെ തലോടിയും 
  തിരികെ  വന്ന  പ്രണയം ,

വീണ്ടും ജാലകത്തിലൂടെ ഊർന്നിറങ്ങി
മെല്ലെ  പുതപ്പ് വലിച്ച്  നീക്കി 
സ്നേഹത്തിന്റെ കുറുനിരകളിലെ 
വിയർപ്പ്   തുടച്ച് 
തലോടി  അവളോടൊപ്പം  
പുതപ്പിനുള്ളിലേക്കൊരു
  നിശ്വാസമായ്  ഒരു വിശ്വാസമായ് 

Friday, January 24, 2014

സംതൃപ്തന്‍

സംതൃപ്തന്‍

എനിയ്ക്കിപ്പോള്‍
പൊരിവെയിലും  പേമാരിയും
   പേടിയില്ലാതായി
നല്ലൊരു വീടായി,

ഇളം കാറ്റകത്തെക്കും 
പുറത്തേക്കും  ഒഴുകാന്‍  
നല്ല  ജനലുകളായി,

കരിവീട്ടിയില്‍  മെനഞ്ഞ 
കൂറ്റന്‍ വാതിലുകളില്‍ 
ചിത്ര  പണികളായി , 

പുകയടിച്ചും  കണ്ണെരിഞ്ഞും
 ആരും കരയേണ്ട,
ചുമന്ന  ഗ്യാസ്  കുറ്റിയായി,

സീലിഗായും  അല്ലാതെയും
തിരിയാന്‍  പങ്കകളായി,
അലസ  നിമിഷങ്ങളെ 
ഉന്മത്തമാക്കാന്‍  ടിവിയായി ,

  ഐസുകട്ടകളും  പച്ചക്കറികളും
നിറച്ച  ഫ്രിഡ്ജ്ന്റെ
എന്തും തണുക്കുന്ന
ചെറു  മുരളലായി

വിയര്‍ക്കാതുറങ്ങാനും 
കുളിരാനും എ സിയായി,

ഇതിനെയെല്ലാം തീറ്റിപോറ്റാന്‍
കരണ്ടായി, കമ്പ്യൂട്ടറായി,

  ഇനിയും നല്ലൊരു
പരിസ്ഥിതി  പ്രേമിയാവണം...

Monday, December 23, 2013

കുരിശേ...



നിന്നെയും ചുമന്നീ
മലകയറി
ചോരവാർന്നിങ്ങനെ
കിടക്കുന്നതിനു മുമ്പേ
അറിയാമായിരുന്നു,

അവസാനം നീയും
എന്നെ പോലെ
എന്നെ പൂജിക്കുന്നവർക്ക്
ദിവ്യമാകുമെന്ന്.

എങ്കിലും നീയറിയുന്നുവോ
എന്നിലേക്കണയാനുള്ള
വഴിയായ് മാത്രമാണു
ഇന്നും നിന്നെ ലോകം
പൂജിക്കുന്നതെന്ന്.

ഇല്ല,

അറിവില്ലായ്മയുടെ
ഈ മരപലകയിലും
എന്റെ ചോരപാടുകൾ
വീഴ്ത്തി..

നീയെന്ന കുരിശിനെ
ഞാൻ കാലങ്ങാളോളം
ദിവ്യമാക്കിടാം.

Wednesday, December 11, 2013

നിയോഗം



ഗോപാലന്‍ മൂശാരി
ഒരു മൂശാരിയായിരുന്നു
ഇടയ്ക്ക് ആഞ്ഞു വലിയ്ക്കുന്ന
മുറി ബീഡിയ്ക്കും , പുകയ്ക്കും
ഇടയിലെ ജന്മ  നിയോഗം

ഒരു മരവിപ്പ് പൊലെ
 ശീല്‍ക്കാരമില്ലാതെ,
ഒരേ ഓടും  ചൂടും  ചേര്‍ത്ത്
പല  അളവുകളില്‍
  പല മൂശകളിലേക്ക്

 വടക്കേ മുറിയിലെ  ഇരുട്ടിലും,
ചില നേരങ്ങാളില്‍
അകാശത്തേക്ക് നോക്കി ചിരിച്ചും
 കുഞ്ഞീവിയുടെ സ്വര്‍ഗ്ഗം കണ്ടും
വലിയ  വായുള്ള  കോളാമ്പി,

  സ്വര്‍ണ്ണ  പൂ മൊട്ടുപോലെ
നടുവില്‍ കൂമ്പിയടഞ്ഞ
മെലിഞ്ഞ  നിലവിളക്ക് 
രേവതിക്കുട്ടിയുടെ നെഞ്ചിടിപ്പിന്‍
  താളവും പേറി ദിവസ്സവും
സന്ധ്യയ്ക്ക് പൂമുഖത്തെയ്ക്ക്,

രാമേട്ടന്റെ  ദിനചര്യയുടെ
ഭാഗമായ  വാല്‍ കിണ്ടി
വാരസ്യാരുടെ കണ്ണുനീരും
പ്രാര്‍ത്ഥനയുമായി ഓട്ടുരുളി,


പല  രൂപങ്ങളായി
കൈമറിഞ്ഞ് കര്‍മ്മം തുടരാന്‍
ദ്വാരം വീണും,നിറം മങ്ങി
പഴകി നശിച്ചും വീണ്ടും

  മൂശാരിയുടെ അടുത്തേയ്ക്ക്..

 ഭാവവ്യത്യാസമില്ലാത്ത
മൂശാരിയുടെ നിര്‍വ്വികാരത
നേര്‍ത്തൊരു പുഞ്ചിരിയുമായി
അപ്പോളും വിശ്വകര്‍മ്മാവും.

Saturday, December 7, 2013

ജാലകം

ജാലകം

സുന്ദരിപ്പെണ്ണേ
ഇഷ്ടപ്പെട്ട  നിനക്കു  മുന്നില്‍
കഷ്ടപ്പെട്ടു നേടിയ
യൂസര്‍  നെയിമുമായി
ഞാനിങ്ങനെ  എത്ര  നേരം

നഷ്ടപ്പെട്ട പാസ്സ് വേഡ്
നിന്നിലേക്ക്  കയറാന്‍
കാത്തിരിക്കും

ഒരു വൈറസ്സായി
നിന്നെ  അതിക്രമിക്കാനല്ലാ
ഇപ്പോളും  നിന്റെ
  ഹാര്‍ഡ്  ഡിസ്കില്‍
എന്റെ  സോഫ്റ്റ് വെയര്‍
തന്നെ   ആണോന്നറിയാന്‍
വേണ്ടി മാത്രം...